2015 സെപ്റ്റംബർ 29, ചൊവ്വാഴ്ച

ഒരു സ്വപ്ന മലകയറ്റം

ഇന്നലെയും ആ സ്പ്നം എന്നെ വിടാതെ പിന്തുടരുന്നു ഞാനും അരുണും ശേയാസും രാത്രി ഒരുമണിക്ക് മലകയറുന്നു. സ്പ്നം തുടങ്ങുന്നത് ബൈക്കിലാണ് എല്ലാവരും നന്നായി വിറയ്കുന്നുണ്ട് നല്ല തണുപ്പ് പോരാത്തതിനു നുല്‍മഴയും ബൈക്ക് ഒതുക്കിവച്ച് ഞങ്ങള്‍ഇറങ്ങി നടന്നു കനത്തഇരുട്ട് കട്ടപിടിച്ച് വെളിച്ചത്തിനായി കേഴുന്നത്പോലെ തോന്നി. ഇരുട്ടിനെ കിറിമുറിച്ച് മടുപ്പില്ലാതെ ഞങ്ങള്‍ മലകയറി. മടുക്കാന്‍ ആരും നിര്‍ബന്ധം പിടിചിട്ടല്ലല്ലേ ഇറങ്ങി തിരിച്ചത്. ഇതിനു മുന്‍ബ്പലപ്പോഴും രാത്രി മലകയറിയിടുണ്ട് പക്ഷെ ഇപ്രാവശ്യം സ്ലീപ്പിംഗ് ബാഗ്‌,ടെന്റ് ഓന്നും ഇല്ലാതെ ആണ് ഈ സാഹസം. വഴി അറിയില്ലാ ഒരു പ്രാവശ്യം പകലു മാത്രമേ അവിടെ പോയിടുള്ളത്‌.കനത്ത മൂടല്‍മഞ്ഞില്‍ പരസ്പരം തമ്മില്‍ കാണാന്‍ പോലും പറ്റുനില്ലാ. മൂന്ന്‍ മനുഷജീവികള്‍ മാത്രം. നമുക്ക് മാത്രമേയുള്ളൂ ഇത്ര വട്ട് ശേയാസ് പറയുന്നത് കേട്ടു. മലകയറ്റം അതികഠിനം. ചെറിയ കാറ്റും നുല്‍മഴയും വല്ലാത്തൊരു ആശ്വാസമായി. ഓരോ മലകയറ്റവും ഞാന്‍ എത്ര നിസാരന്‍ എന്നാ തോന്നാല്‍ അദികരിപ്പിക്കാറുണ്ട്. ഇന്നെന്തേ വല്ലാത്തൊരു ഊർജം സിരകളിലെക്ക് ഒഴികിയെത്തുന്നത് പോലെ. നടന്നു നടന്നു ഞങ്ങള്‍ മലമുകളില്‍ എത്തി. ഇടക്ക് വഴിയില്‍ നിന്നും രണ്ടുകുപ്പി വെള്ളം വാങ്ങിയത് ഒരു കുപ്പി ബാലന്‍സ് വച്ച് കിടക്കാന്‍ തയ്യാറെടുപ്പുകള്‍ തുടങ്ങി.എല്ലായിടത്തും കനത്തകാറ്റ് . കാറ്റ് കുറഞ്ഞ സ്ഥലത്ത് കുത്തിയിരുന്നു നേരം വെളിപ്പെക്കേണ്ടി വരും എന്നു തോന്നുന്നു അരുണ്‍ അട്മാഗതം പോലെ പറഞ്ഞു. കിടപ്പ് നടകില്ലെന്നു തോന്നി ബ്രോയും ചുള്ളനും ഞാനും കുത്തിയിരുപ്പ് തുടങ്ങി. നേരം വെളുത്തു ശേയാസ് പറയുന്നത് കേട്ടാണ് ഞാന്‍ എഴുന്നെല്‍കുന്നത് ശരിരം മുഴുവന്‍ ഒടിഞ്ഞുനുരുങ്ങുന്നത് പോലെ. മഞ്ഞുത്തുള്ളികള്‍ ചെറുതായി പെയ്യുനുണ്ട് താഴെ വിവരതിതാമായ കാഴ്ചകള്‍ കണ്ട് തിരിച്ചിറക്കം.

സ്വപ്‌നം കാണുക, ഊർജത്തോടെ പ്രവർത്തിക്കുക.
സ്വപ്‌നങ്ങളും ലക്ഷ്യങ്ങളുമില്ലാത്തത് കുറ്റമാണ്.
കഠിനാധ്വാനത്തിലൂടെ മാത്രമേ വിജയം നേടാനാവു.

അവുൽ പകീർ ജൈനുല്ലബ്ദീൻ അബ്ദുൽ കലാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ