2015 ഓഗസ്റ്റ് 24, തിങ്കളാഴ്‌ച

മലക്കപാറ ട്രെക്കിംഗ്

മലക്കപാറ ട്രെക്കിംഗ്

 ചെറിയ ചെറിയ മലകയറ്റങ്ങളുമായി  ഹൈറേഞ്ചില്‍ നടന്നിരുന്ന കാലത്തിന്റെ ഓര്‍മ്മകളുമായി അടിമാലിയില്‍ അടങ്ങിയിരിക്കുന്ന സമയത്താണ് ലിജു ചേട്ടന്‍ മലക്കപാറക്ക് പോയാല്‍ കിടു ട്രെക്കിംഗ് ആണെന്ന് പറഞ്ഞു മോഹിപ്പിക്കുന്നത്. ഞാന്‍ കൂടെ വരില്ലാന്ന് കരുതി നീ വരുന്നേ എന്ന് ഒരു ചോദ്യം ഞാനാര മോന്‍ പോകുന്നതിന്‍റെ തലേദിവസം വരെ ശല്ല്യം ചെയ്ത് ആ ഗ്രൂപ്പില്‍ മലക്കപാറ യാത്രക്ക് തയ്യാറായി.
        ഹര്‍ത്താല്‍ ദിവസം വീട്ടില്‍ ഇരിക്കാതെ ബൈക്കുമായി കറങ്ങാന്‍ പോകുന്ന എന്‍റെ സ്വഭാവം ഇഷ്ടമല്ലാത്ത  ഉമ്മിക്കും എല്ലാവര്‍ക്കും രണ്ടുദിവസം വലിയ പ്രശ്നമായില്ലാ.  ആനകുളത്തിനു അതിരാവിലെ തന്നെ യാത്ര തുടങ്ങി. അനിയന്‍റെ കൂടെ  രാവിലെതന്നെ ആനകുളത്തിനു യാത്രയായി ഞാനും  ലിജു ചേട്ടനും അടിമാലിയില്‍ നിന്ന്‍. ഞങ്ങളെ അവിടാക്കി അനിയന്‍  തിരിച്ചുപോയി. ആനകുളത്ത് ഒരു  ഫോറസ്റ്റ് വാച്ചറും ബാക്കിയിള്ള ആനകുളത്തെ നല്ലവരായ നാട്ടുക്കാരും.


          അട്ടയാണ് പ്രശ്നം. ഉപ്പ് കിഴികെട്ടിയത് കൈയ്യില്‍ ഉണ്ടെക്കിലും ചെറുപ്പത്തില്‍ കല്ലാറില്‍ നിന്നും കിട്ടിയാ കടിയോര്‍ത്ത് ഉപ്പ് കൊണ്ട് കാര്യം ഇല്ലെന്നറിയാമായിരുന്നു. ഫോറസ്റ്റ് വാച്ചര്‍ ആനയെ കുറിചോര്‍മിപ്പിക്കുന്നു ഞാനെന്നും കേള്‍ക്കുന്നില്ലാ അട്ടയെ പിഴുതുമാറ്റുന്ന തിരക്കിലായിരുന്നു. കാര്യം ഇല്ലെന്നു കണ്ട് നടത്തം തുടര്‍ന്നു.
              കുറച്ച് കഴിഞ്ഞപ്പോള്‍ ഒരു ചെറിയ പുഴയരികില്‍ എത്തി മഴക്കാലത്ത് ആനപോലും ആ പുഴ മുറിച്ചു കടകില്ലെന്നു അത് വഴി മലയാറ്റൂര്‍ പള്ളിക്ക് പല പ്രാവശ്യം നടന്നിടുള്ള കാട്ടിലെ വഴികള്‍ സുപരിചിതനായ           ചേട്ടന്‍ പറഞ്ഞു. അവിടുന്ന്‍ എല്ലാവരെടും കഴിക്കെരുത് എന്ന്‍ മല്ലു ഉപദേശിക്കുകയും വാങ്ങി ഏറ്റവും കൂടുതല്‍ കഴിക്കുകയും ചെയ്യുന്ന പൊറോട്ടയും കടലകറിയും കഴിച്ചു യാത്ര തുടര്‍ന്നു.
                  നടന്ന വഴി കൂടുതലും ആനത്താരയയിരുന്നു വല്ലാത്ത ഒരു ഭയവും ത്രില്ലുമായിരുന്നു  യാത്രയില്‍ മുഴുവനും. ഫ്ല്റ്റ് മോടിലായ മൊബൈല്‍ഫോണില്‍ ഫോട്ടോസ് എടുത്ത്  പണ്ട് കാലത്ത്  അത് വഴി നടന്നുപോയാ ആനകുളത്തൂക്കാരുടെ കഥകളും പറഞ്ഞ് രണ്ടു സൈഡില്‍ നിന്നും  ഈറ്റ ചാഞ്ഞു പ്രകൃതി നിര്‍മിതമായ അനന്തമായി നീളുന്ന വഴിയിലൂടെ കാലിന്റെ വേദനകള്‍ അറിയാതെ നടന്നു.
      കുറച്ച് നടന്ന് കൊടും കാട്ടിൽ എത്തിയപ്പോൾ ഞങ്ങളെ കാത്ത് കാട്ടിൽ ആദ്യ വിസ്മയം തനിച്ച് താമസിക്കുന്ന ഒരു മുതുവാൻ വിഭാഗത്തിൽ പെട്ട മനുഷ്യൻ. കായ്കനികള്‍ ഭക്ഷ്യവിഭവങ്ങളാക്കി ഇടക്ക് കുടികളിൽ നിന്നു ബന്ധുക്കൾ വന്നാൽ കൊണ്ട് കൊടുകുന്നാ ചായപൊടിയും പഞ്ചസാരയും മാത്രം പുറം ലോകവുമായുളള ബന്ധം. 
കപ്പായം വരെ വഴി ചെറിയ സംശയം ഉള്ളതുകാരണം അരിയും മറ്റും കൊടുത്തു വശത്താക്കി ഞങ്ങളുടെ കൂട്ടാത്തിൽ കൂട്ടാൻ ശ്രമിച്ചു നോക്കി പരാജയമായിരുന്നു ഫലം. ലാസ്റ്റ് കപ്പായം എത്തുബോള്‍ ചായപൊടിയും പഞ്ചസാരയും തരാം എന്ന് പ്രലോഭനം അതിൽ വീണു ആ പാവം മനുഷ്യൻ.
വീണ്ടും നടത്തം തന്നെ ശരണം ചെറിയ ഈറ്റ കാടുകളിൽ ആനയെ പ്രധിക്ഷിച്ച് കാലിന്റെ വേദനയും ദാഹവും മറന്നു ഞാൻ നടന്നു ഈറ്റ കാടുകൾ അവസാനകുകയാണു. മരങ്ങൾ കുറഞ്ഞ പാറകള്‍ നിറഞ്ഞ തുറസ്സായ സ്ഥലങ്ങൾ കടന്നു വലിയൊരു പാറയുടെ ചോട്ടിൽ എത്തിച്ചേർന്നു. ദാഹജലം തഥൈവ. കുത്തനെയുള്ള ഒരു കിലോമീറ്റർ കയറിയാലെ ഇനി പ്രധിക്ഷയുളളു. 
മലകയറ്റം കുറച്ചു കടുപ്പമായിരുന്നു മലമുകളിൽ ആനപ്പിണ്ടതിന്റെ അടുത്തുകൂടി കുറഞ് ഒഴുകുന്ന വളരെ കുറച്ച് വെളളത്തിൽ നിന്നും വെളളം ഒരു കുപ്പിയിൽ ആക്കി എല്ലവരും ദാഹം തിർത്ത് വിശ്രമിച്ചു
             കരിമല കയറ്റം തുടര്‍ന്നു കുറച്ചു നടന്നു കഴിഞപ്പോള്‍ ഇറക്കം തുടങ്ങി. ഇറങ്ങിച്ചെല്ലുന്നത് ഇരുപ്പുകാല്‍  കുടിയെലെക്ക് ആയിരുന്നു അവിടെ കുറച്ചു വിശ്രമിച്ചു നടത്തം തുടര്‍ന്നു.കുത്തനെയുള്ള മലകളും  കയറിയും ഇറങ്ങിയും വാരിയം എത്തിയത് അറിഞ്ഞില്ലാ അവിടെ അജുചോട്ടാന്റെ കടയുണ്ട് വിശ്രമിച്ചു വെള്ളം കുടിച്ച് കൊച്ചുവര്‍ത്തമാനം പറഞ് ഇരിക്കുമ്പോള്‍ ഞങ്ങടെ കു‌ടെയുള്ള മുതുവാന്റെ കാര്യം അവിടെയുള്ളവര്‍ പറഞ്ഞത്. കുഴപ്പക്കാരന്‍ അല്ലെന്നുറപ്പായി .
        ഇരുട്ടന്നതിനു മുന്‍ബ് എത്തണം എന്നാ മുന്നറിപ്പുമായി ദാസപ്പന്‍ ചേട്ടന്‍ ഞങ്ങള്‍ക്ക് വില്ലനായി. ആന പുലി കരടി ദാസപ്പന്‍ ചേട്ടന്‍ വാ തോരാതെ പറഞ്ഞു കൊണ്ടേയിരിന്നു എവിടെ ഒന്നിനെ പോലും ആ കൊടുംകാട്ടില്‍ കണ്ടില്ലാ.നടന്നു തളര്‍ന്ന്‍ ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോള്‍ 4 മണിയായി. ഞാനും ലിജു ചേട്ടനും ബാക്കിയുള്ളവരും   വെള്ളം കണ്ടതും അതില്‍ ഇറങ്ങി കുളി തുടങ്ങി ദാസപ്പന്‍ ചേട്ടന്‍ പാത്രം എടുക്കാന്‍ പോയി 3 മണിക്കൂര്‍ വെള്ളത്തില്‍ കിടന്നു എന്താ രസം എന്താ സുഖം കണ്ണിരുപോലുള്ള വെള്ളം.
            നല്ല വിശപ്പ് കഴിക്കാന്‍ ചെന്നപ്പോള്‍ ഞങ്ങള്‍ ഞെട്ടി ഉനക്കമീന്‍ വറുത്തത് ഗ്രീന്‍ സലാഡ് കുത്തരിചോര്‍ പിന്നെ ഒരു ഒഴിച്ചുകൂട്ടനുള്ള കറിയും. വയറും മനസും നിറഞ്ഞു.മണലു മെത്തയാക്കി പാറയിടുക്കില്‍ ഉറങ്ങാന്‍ കിടന്നു. രാവിലെ എഴുന്നേറ്റപ്പോള്‍  ശരിരം മുഴുവന്‍ നുറുങ്ങുന്ന വേദന. കുളിച്ചു കഞ്ഞിയെല്ലാം കുടിച്ചു വിണ്ടും നടത്തം തുടര്‍ന്നു .കുത്തനെയുള്ള കയറ്റങ്ങള്‍ മാത്രം
                 ഇതുപോലെയുള്ള  കയറ്റം ജീവിതത്തില്‍ ആദ്യമായിരുന്നു എല്ലാവരും ശെരിക്കും ഉഷ്‌ണിച്ചു വിയര്‍ത്തു. അത് വരെയില്ലാത്ത ചൂട് ഇടുക്കി ജില്ല കഴിഞ്ഞത് കൊണ്ടാ കുട്ടത്തില്‍ ആരോ പറഞ്ഞു. കേരളത്തിലെ ഏറ്റവും മികച്ച ഈറ്റകള്‍ക്ക് ഇടയിലുടെ കപ്പായം  അരയ്ക്കാപ്പ് ആദിവാസി കോളനിനിവാസികള്‍ കൃഷിചെയ്താ ആനയുടെ സഞ്ചാരപാതയിളുടെ മുട്ടുകാലിന്റെ അസഹ്യമായ വേദനയും സഹിച്ചു ഞാന്‍ നടന്നു.
                     അരയ്ക്കാപ്പ് ആദിവാസി കോളനിയില്‍ വയനാട്ടിലുണ്ടായ മാവോയിസ്റ്റ് - പോലീസ് ഏറ്റുമുട്ടല്‍ കാരണം  അതീവ ജാഗ്രത പുലര്‍ത്തുന്ന കാലമായതു കൊണ്ട് കോളനിയിലെ വിടുകളുടെ ചുമരുകളില്‍ കുറെയേറെ ചിത്രങ്ങള്‍ പതിച്ചിരുന്നു.
                  കോളനിയില്‍ നിന്നും കുറച്ചതികം നടന്നു മലക്കപാറയില്‍ നിന്നും ആദ്യം വന്നാ ആനവണ്ടിക്ക് അങ്കമാലിക്ക്.ബസ്സിലിരുന്ന്‍ നന്നായി ഉറങ്ങി. അങ്കമാലിന്ന്‍ അടുത്ത വണ്ടിക്ക് വിട്ടിലേക്ക്.ചെറിയ ചെറിയ മലയും കാടും കയറാന്‍ കഴിഞെങ്കിലും കുരിശുമലകള്‍ നോക്കി മലയും കാടും കയറുന്നത് സ്പ്നമായിരുന്ന ഒരുകാലത്ത്. ഇതുപോലുള്ള കടുകയറ്റങ്ങള്‍ സ്വപ്നം കാണാന്‍ പഠിപ്പിച്ചതിനു . സ്വപ്നസഞ്ചാരത്തിനു എല്ലാവരെടും നന്ദി പറയുന്നു .

2015 ഓഗസ്റ്റ് 1, ശനിയാഴ്‌ച

മഴ

ചന്നം പിന്നം പെയ്യുന്ന മഴ നിളയുടെ തിരാത്ത് ട്രെയിന്‍ കയറാന്‍ ഞാനെന്‍റെ സഹായാത്രികരെടെപ്പം കാടും മാമലകളും തേടിയല്ലാതെരു റിസര്‍വ് ചെയ്യാത്ത ടിക്കറ്റ്. ലോകത്തേറ്റവും വലിയ റെയില്‍ പാളം മുന്‍ബില്‍ നിണ്ടു കിടക്കുന്നു എങ്ങോട്ട് പോകണം അറിയില്ലാ പോയി നോക്കാം. രുചികൾ തേടിയുള്ള യാത്ര. അല്ലാ കാഴ്ചകള്‍,അനുഭവങ്ങള്‍,വികാരങ്ങള്‍ തേടിയുള്ള യാത്ര. ഇന്ന് തന്നെ അടുത്ത യാത്ര ആരംഭിക്കാന്‍ തോന്നിയത് വെറും തോന്നലുകള്‍ ആണെന്ന് എനിക്കുറപ്പുണ്ടായിരുന്നു.രണ്ടും മൂന്നും നാലും പ്രാവിശ്യം വീടില്‍ പോയാലെ എന്നാ ചിന്ത എന്നെ അലട്ടുന്നു....... സച്ചിദാനന്ദന്‍റെ ആ കവിത വിണ്ടും എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു ‘നിനക്കെന്നെ ഭയമില്ലേ?’ അവസാനത്തെ നദി കുട്ടിയോടു ചോദിച്ചു. ‘ഇല്ല. മരിച്ചുപോയ നദികളുടെ ആത്മാക്കള്‍ എന്റെ കൂടെയുണ്ട്. സരയും സരസ്വതിയും, ഗംഗയും കാവേരിയും, നൈലും നിളയും, ഞാന്‍ അവയോടു സംസാരിച്ചിട്ടുണ്ട്. പോയ ജന്മങ്ങളില്‍ അവയാണെന്നെ വളര്‍ത്തിയത്’ കുട്ടി പറഞ്ഞു. ‘നിന്റെ അച്ഛനാണ് അവരെക്കൊന്നത്. അവരുടെ ചോരയാണ് എന്നിലൊഴുകുന്നത് അവരുടെ ശാപമാണ് എന്നില്‍ തിളയ്ക്കുന്നത്.’ കുട്ടി മറുപടിയായി മണിമുഴക്കി. മഴ പെയ്തു. നദി സ്നേഹംകൊണ്ടു തണുത്തു. രക്തം നീലയായി, മീനുകള്‍ തിരിച്ചുവന്നു വൃക്ഷങ്ങള്‍ തളിര്‍ത്തു, ഘടികാരങ്ങള്‍ വീണ്ടും നടക്കാന്‍ തുടങ്ങി. അങ്ങിനെയാണ് മനുഷ്യചരിത്രം ആരംഭിച്ചത്. ആ മണി പിന്നെ നിലച്ചില്ല. (സച്ചിദാനന്ദന്‍ -അവസാനത്തെ നദി) ഈ ചോദ്യം ചോദിക്കുന്നത് എന്‍റെ മകളല്ലേ ??? ഈ നിശബ്ദതയെ ഞാന്‍ വല്ലാതെ ഭയക്കുന്നു "അവസാന നദിയും മലിനമാക്കപ്പെട്ടുകഴിയുമ്പോൾ, അവസാന മരവും മുറിച്ചുമാറ്റപ്പെട്ടുകഴിയുമ്പോൾ, അവസാന മത്സ്യത്തേയും പിടിച്ചുതിന്നു കഴിയുമ്പോൾ വേദനയോടെ നാം തിരിച്ചറിയും നോട്ടുകെട്ടുകളെ ഭക്ഷിക്കാനാവില്ലെന്ന്." (സിയാറ്റെൽ മൂപ്പൻ)