2015 ഓഗസ്റ്റ് 1, ശനിയാഴ്‌ച

മഴ

ചന്നം പിന്നം പെയ്യുന്ന മഴ നിളയുടെ തിരാത്ത് ട്രെയിന്‍ കയറാന്‍ ഞാനെന്‍റെ സഹായാത്രികരെടെപ്പം കാടും മാമലകളും തേടിയല്ലാതെരു റിസര്‍വ് ചെയ്യാത്ത ടിക്കറ്റ്. ലോകത്തേറ്റവും വലിയ റെയില്‍ പാളം മുന്‍ബില്‍ നിണ്ടു കിടക്കുന്നു എങ്ങോട്ട് പോകണം അറിയില്ലാ പോയി നോക്കാം. രുചികൾ തേടിയുള്ള യാത്ര. അല്ലാ കാഴ്ചകള്‍,അനുഭവങ്ങള്‍,വികാരങ്ങള്‍ തേടിയുള്ള യാത്ര. ഇന്ന് തന്നെ അടുത്ത യാത്ര ആരംഭിക്കാന്‍ തോന്നിയത് വെറും തോന്നലുകള്‍ ആണെന്ന് എനിക്കുറപ്പുണ്ടായിരുന്നു.രണ്ടും മൂന്നും നാലും പ്രാവിശ്യം വീടില്‍ പോയാലെ എന്നാ ചിന്ത എന്നെ അലട്ടുന്നു....... സച്ചിദാനന്ദന്‍റെ ആ കവിത വിണ്ടും എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു ‘നിനക്കെന്നെ ഭയമില്ലേ?’ അവസാനത്തെ നദി കുട്ടിയോടു ചോദിച്ചു. ‘ഇല്ല. മരിച്ചുപോയ നദികളുടെ ആത്മാക്കള്‍ എന്റെ കൂടെയുണ്ട്. സരയും സരസ്വതിയും, ഗംഗയും കാവേരിയും, നൈലും നിളയും, ഞാന്‍ അവയോടു സംസാരിച്ചിട്ടുണ്ട്. പോയ ജന്മങ്ങളില്‍ അവയാണെന്നെ വളര്‍ത്തിയത്’ കുട്ടി പറഞ്ഞു. ‘നിന്റെ അച്ഛനാണ് അവരെക്കൊന്നത്. അവരുടെ ചോരയാണ് എന്നിലൊഴുകുന്നത് അവരുടെ ശാപമാണ് എന്നില്‍ തിളയ്ക്കുന്നത്.’ കുട്ടി മറുപടിയായി മണിമുഴക്കി. മഴ പെയ്തു. നദി സ്നേഹംകൊണ്ടു തണുത്തു. രക്തം നീലയായി, മീനുകള്‍ തിരിച്ചുവന്നു വൃക്ഷങ്ങള്‍ തളിര്‍ത്തു, ഘടികാരങ്ങള്‍ വീണ്ടും നടക്കാന്‍ തുടങ്ങി. അങ്ങിനെയാണ് മനുഷ്യചരിത്രം ആരംഭിച്ചത്. ആ മണി പിന്നെ നിലച്ചില്ല. (സച്ചിദാനന്ദന്‍ -അവസാനത്തെ നദി) ഈ ചോദ്യം ചോദിക്കുന്നത് എന്‍റെ മകളല്ലേ ??? ഈ നിശബ്ദതയെ ഞാന്‍ വല്ലാതെ ഭയക്കുന്നു "അവസാന നദിയും മലിനമാക്കപ്പെട്ടുകഴിയുമ്പോൾ, അവസാന മരവും മുറിച്ചുമാറ്റപ്പെട്ടുകഴിയുമ്പോൾ, അവസാന മത്സ്യത്തേയും പിടിച്ചുതിന്നു കഴിയുമ്പോൾ വേദനയോടെ നാം തിരിച്ചറിയും നോട്ടുകെട്ടുകളെ ഭക്ഷിക്കാനാവില്ലെന്ന്." (സിയാറ്റെൽ മൂപ്പൻ)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ